'ഒരു അപകടത്തിൽപ്പെട്ടിരിക്കുന്നതായി എന്റെ മനസ്സു മന്ത്രിച്ചു. പക്ഷെ, ഞാൻ യാതൊന്നും പുറത്തുകാട്ടാതെ അവരോടൊപ്പം കപ്പലിൽ കയറി. ഞങ്ങൾ കപ്പലിൽ കയറിയ ഉടൻതന്നെ പുരുഷന്മാർ സ്ഥലം വിട്ടു. ഞങ്ങൾ ഒരു വില്പനച്ചരക്കായി മാറിക്കഴിഞ്ഞിരിക്കുന്നതായി എനിക്ക് ബോദ്ധ്യമായി. പെൺവാണിഭത്തിൽ കുടുങ്ങിയ ഒരുവളായി ഞാനും തീർന്നിരിക്കുന്നതായി എനിക്ക് തീർച്ചയായി. പക്ഷെ, ഞാൻ ദുർബലയായില്ല. എങ്ങിനെയെങ്കിലും രക്ഷപ്പെടണമെന്നു ഞാൻ തീർച്ചയാക്കി.' അവൾ പുഷ്പരാജിനോട് പറഞ്ഞു.